പെരുമഴക്കാലം
××××××××××××××
വസുധേ വസുന്ധരെ നിൻ
ഹൃദയത്തിന്റെ തെക്കേ മൂലയിൽ
പാതി ജീവനോടെ കണ്ണീരുപ്പു ചേർത്തു
മറ ചെയ്ത മൃതദേഹങ്ങളിൽ ചിലതിന്റെ കണ്ണുകളിപ്പോഴും ചീഞ്ഞളിയാതെ
തുറന്നു കിടപ്പുണ്ട് പെരുമഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ മണ്ണൊലിച്ചു പോകുമ്പോൾ ഒരു പുനർജനി തേടി
നിന്റെ കൺകോണിലിന്നും കണ്ണുനീർ
പൂക്കൾ വാടാതെ നിൽക്കുമ്പോൾ
നിന്റെ മനസ്സിന്റെ കണ്ണീർപാടങ്ങൾ
ഇനിയും നിറഞ്ഞൊഴുകാതിരിക്കാൻ
കാപട്യത്തിന്റെ കാരിരുമ്പുകൊണ്ടൊരു
ചിറ കെട്ടണം ആർക്കും എത്തിനോക്കാൻ
കഴിയാത്തത്രയും ഉയരത്തിൽ..

No comments:
Post a Comment